2016 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഓം ശ്രീ വിരാഡ് വിശ്വകർമ്മണേ നമഃ



നിരുക്തകാരനായ യജ്ഞാചാര്യൻ വിശ്വകർമ്മ സംജ്ഞയുടെ യൗഗികാർത്ഥം നിർവചിക്കുന്നത് "ജഗത്തിൻ്റെ  സമ്പൂർണ്ണ കർമ്മവും, ആരുടേയോ, ആരാണോ ജഗത്തെല്ലാം നിർമ്മിച്ചൊരുക്കിയത് അവനത്രേ വിശ്വകർമ്മാവ്" എന്നാണ്. അത് ജഗദീശ്വരൻ മാത്രമാണ്. സകല ശില്പകലാശാസ്ത്രനിപുണരായ മയാദി ആചാര്യന്മാർ  ഉണ്ടാവുകയും ലോകപ്രസിദ്ധരാവുകയും ചെയ്തിട്ടുണ്ടെങ്കിലും അവർക്ക്  ജഗത് സൃഷ്ടാവ്  എന്ന വിശ്വകർമത്വം കൈവരുന്നതല്ല. ഈശ്വരനല്ല മനുഷ്യൻ എന്നതാണ് അതിനു കാരണം. മനുഷ്യനു ദേവനോ അസുരനോ ആകാം. ഈശ്വരനാകാൻ കഴിയുന്നതല്ല. മണ്ണുമെനഞ്ഞ് പാത്രമോ, തടികടഞ്ഞ് പറയോ ഉണ്ടാക്കാൻ മനുഷ്യന് കഴിയും. മണ്ണും തടിയും പ്രകൃതിയെന്ന ഉപാദാനത്താൽ ഭഗവാൻ സൃഷ്ടിക്കുന്നു. അതിനാൽ ഭഗവാനത്രേ നിമിത്തകാരണമായ വിശ്വകർമ്മാവ്. വിശ്വകർമ്മ സൂക്തം മനനം ചെയ്യുന്നവർക്ക് ഈ തത്ത്വത്തിനുള്ളിൽ ഉദയം ചെയ്തിരുന്ന പൊരുൾ ഗ്രഹിക്കാനാകും. വിശ്വകർമ്മാവെന്ന മഹാശില്പി ആരെന്നു ബോധിക്കുകയും ചെയ്യും. –  അമൃതകീർത്തി ആചാര്യ നരേന്ദ്രഭൂഷൻ.

നന്ദി : വിനു ആചാരി

2015 ഡിസംബർ 16, ബുധനാഴ്‌ച

യഥാര്‍ത്ഥ ആചാര്യന്‍

ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം തന്നെ, ദർശനാധിഷ്ടിതം ആണ്. ജ്യോതിഷവും, വാസ്തുവും എല്ലാം അങ്ങനെ തന്നെ. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവ ജാലങ്ങൾക്കും, വാസ ഗൃഹം അത്യാവശ്യം ആണ്. അതുണ്ടാക്കുവാൻ അവർ പ്രയത്നിക്കുകയും ചെയ്യുന്നു.

പ്രകൃതിയും, പ്രകൃതി തത്ത്വങ്ങളും ആയി സമരസപ്പെട്ടു വരുന്നതാവണം ഗൃഹങ്ങൾ. അങ്ങനെ ഉള്ളവയിൽ താമസിക്കുന്നവർക്ക്, നല്ല അനുഭവങ്ങൾ ലഭിക്കുന്നു.

അത്തരത്തിൽ ഒരു ഗൃഹം രൂപ കല്പന ചെയ്യണമെങ്കിൽ പ്രസ്തുത വിഷയത്തിൽ, അറിവും, പ്രവർത്തി പരിചയവും അത്യാവശ്യം ആണ്. എനിക്ക് ഈ വിഷയത്തിൽ പ്രവർത്തി പരിചയം ഇല്ല. ആ അജ്ഞത ഉൾക്കൊണ്ട്‌ തന്നെ ആണ് ഈ ലേഖനവും

വിശ്വകർമ്മാവിന്റെ മക്കൾ അഞ്ച്പേർ. അവർ
1 . മനു ----------ഇരുമ്പ് പണി ചെയ്യുന്ന ആൾ
2 . മയ ---------- മരപ്പണി ചെയ്യുന്ന ആൾ
3 . ത്വഷ്ട ---------ഓട്ടു പാത്രങ്ങൾ ചെയ്യുന്ന ആൾ
4 . ശില്പി -------- വിഗ്രഹങ്ങൾ ചെയ്യുന്ന ആൾ
5 . വിശ്വജ്ഞ ..... ആഭരണങ്ങൾ ചെയ്യുന്ന ആൾ
ഇവർ അഞ്ചുപേരും ചെയ്യുന്നത് കുല തൊഴിൽ ആണ്. അവർക്ക് അതിൽ വാസനയും ഉണ്ടാവും. [ കുഴപ്പക്കാർ ഇല്ല എന്നല്ല അര്ഥം ]

ഭോഗോ മോക്ഷായതെ സാക്ഷാത് സുകൃതായാതെ, മോക്ഷായതെ ച സംസാര; കുലധർമം കുലേശ്വരി '
എന്ന വാക്യം കുല ധർമത്തെ യും അതിൻറെ പ്രാധാന്യവും കാണിക്കുന്നു. കാലം മാറിയപ്പോൾ, എല്ലാ വിഭാഗത്തിലും ഉള്ള ആളുകൾ, എല്ലാ വിഭാഗത്തിലും ഉള്ള തൊഴിലുകൾ ചെയ്യുന്നുണ്ട്. അതിൽ തെറ്റ് പറയാനും ഇല്ല. നല്ലത് തന്നെ. എന്നാൽ വാസ്തു പോലുള്ള വിഷയങ്ങൾ, കൈകാര്യം ചെയ്യ്മ്പോൾ അതിൽ പാകപ്പിഴ വന്നുകൂടാൻ പാടില്ല.

ഒരു ചൊല്ലുണ്ട്, 'കർമ്മാളൻ കണ്ടത് കണ്ണല്ല എങ്കിൽ ച്ചുംമാടും കെട്ടി ചുമക്കണം'
വാസ്തു രൂപകൽപ്പന ചെയ്യുന്നതിൽ നാല് പേരുണ്ട് പങ്കാളികൾ. സ്ഥപതി, സൂത്രഗ്രാഹി, തക്ഷക, വർധകി.

സ്ഥപതി ശാസ്ത്രം പറയുന്നു ' സർവശാസ്ത്ര ക്രിയാപടു, സർവ ഭാവ ഹിത മാനസ ...................

സ്ഥപതി പരമാവധി ശാസ്ത്രങ്ങൾ അറിയുന്നവനും, അവ യുക്തി പൂർവം ചിന്തിച്ചു, പ്രാവർത്തികം ആക്കാൻ കഴിവുള്ള ആളും ആവണം, മാത്രവുമല്ല ''ധാർമ്മിഗൊ വിഗത മൽസാരധികൊ ''ആവശ്യം ഇല്ലാത്ത മത്സര സ്വഭാവിയോ, ആവശ്യം ഇല്ലാത്ത സ്ഥലത്ത് വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ആളോ ആവരുത്.'
ഇന്നത്തെ ചാനലുകളിൽ ഇതിനു അപവാദങ്ങൾ കാണാം, അതിനെ കലികാല വൈഭവം എന്നെ പറയുവാൻ ഉള്ളു.
മനുഷ്യൻ ഇഹ ജന്മത്തിൽ ആർജിക്കേണ്ട ഒരു ഗുണം ആണ് ''സപ്ത വിഷമങ്ങളിൽ നിന്നുള്ള മോചനം'' സപ്തവിഷമങ്ങൾ എന്നാൽ -----------ദ്യുതം ച മദ്യം പിശുനം ച വേശ്യ സ്തേയം മൃഗവ്യം പരദാരസേവ, ഏതാനി സപ്ത വ്യസനാനി എന്നാണ് പ്രമാണം [ ദ്യുത് =ചൂത് ]

സ്ഥപതിയെ പോലെ തന്നെ കഴിവുകൾ ഉള്ള ആളുകൾ ആവണം മറ്റു മൂന്നുപേരും.

ഈശ്വരാനുഗ്രഹം ഉള്ളവര്ക്ക് മാത്രമേ ഇത്തരം സൽഗുണങ്ങൾ ഉള്ള ഉത്തമനായ ഒരു സ്ഥപതിയെ ലഭിക്കു. അതിനായ് ഈശ്വരനോട് പ്രാർഥിച്ചു വേണം ഒരു ഗൃഹം നിർമ്മാണം തുടങ്ങുവാൻ.

രുദ്ര ശങ്കരന്‍  (മാതൃഭൂമി)

2013 ഏപ്രിൽ 7, ഞായറാഴ്‌ച

ഓം വിരാട് വിശ്വകർമ്മണേ നമ 
:

2012 ഓഗസ്റ്റ് 14, ചൊവ്വാഴ്ച

ഹിരണ്യ ഗര്‍ഭ ഉല്‍പ്പത്തി

വീണ്ടും ഒരു ഋഷിപഞ്ചമി കൂടി. 
ബ്ലോഗ്ഗില്‍ എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചിട്ടു കുറെ നാള്‍ ആയി. ഒന്നാമത് സമയം കിട്ടുന്നില്ല പിന്നെ അല്‍പ്പം സമയം കിട്ടിയാല്‍ ഫേസ്ബുക്ക്‌ ന്റെ പുറകെ പോകും. പരമേശ്വരനായ വിശ്വകര്‍മ്മാവിനെ കുറിച്ച് കേട്ടതും വായിച്ചതും ഒക്കെ എഴുതി. പിന്നെ രാഷ്ട്രിയവും സാമൂഹികവും ഒന്നും എഴുതാന്‍ താല്പര്യം ഇല്ല, എഴുതിയിട്ട് കാര്യവുമില്ല. പിന്നെ എന്തെഴുതും ആലോചിച്ചു, തല പുകഞ്ഞു ചിന്തിച്ചു, വായിച്ചു..വലിയ ജ്ഞാനിയും ബുദ്ധിമാനും ചിന്തകനും ഒന്നുമല്ലാത്തത് കൊണ്ട് ചിലതൊന്നും വായിച്ചാല്‍ മനസിലാകുന്നുമില്ല. നെറ്റില്‍ എല്ലാം ഇംഗ്ലീഷ്. വിവര്‍ത്തനം ബുദ്ധിമുട്ടാണ്.അങ്ങനെ നോക്കി നോക്കി അവസാനം ഉപനിഷത്തുകള്‍ കുറച്ചൊന്നു വായിച്ചു. അതിശയം!! എല്ലാം പരബ്രഹ്മത്തെ കുറിച്ച് മാത്രം. പക്ഷെ ഏകാഗ്രത ഇല്ലാതെ വയിക്കുനത് കൊണ്ട് ഒന്നും തലയില്‍ കയറുന്നുമില്ല. ഇടക്ക് ബോറടിക്കുന്നു. കുറെ പേജുകളില്‍ വെറുതെ കണ്ണോടിച്ചു. ഹിന്ദുക്കളായ നമ്മളെയൊക്കെ ചെറുപ്പം മുതല്‍ ഇതൊക്കെ നിര്‍ബന്ധിച്ചു വായിക്കാനും പഠിപ്പിക്കാനും ശ്രമിക്കാത്ത സമൂഹത്തോടും ഗുരുകാരനവന്മാരോടും ചെറിയ അമര്‍ഷവും തോന്നി. പിന്നെ ഒന്നും മനസിലാകാതെ ഇതില്‍ നിന്നും ഞാന്‍ എന്തെഴുതാന്‍ ആണ്. കലക്ക വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കുക ബുദ്ധിമുട്ടല്ലേ. 
അപ്പോഴാണ് തേടിയ വള്ളി കളില്‍ ചുറ്റിയ പോലെ "ഐതരെയോപനിഷിത്ത്" കണ്ടത്. അതില്‍ പരമാത്മാവ്‌ (രൂപമില്ലാത്ത അവസ്ഥ) എങ്ങനെ ഹിരണ്യ ഗര്‍ഭന്‍ (രൂപം അല്ലെങ്ങില്‍ വസ്തു) ആയി എന്ന് വിവരിക്കുന്നു. എന്തായാലും അതെ കുറിച്ച് ഞാന്‍ ചെറുതായി ഒന്ന് വിവരിക്കാം. ഉപനിഷിത്തില്‍ നിന്നും അതെ പടി കോപ്പി ചെയ്യുകയല്ല ഞാന്‍. അതുകൊണ്ട് അതിന്ടെ ശൈലിയുടെയും തെറ്റുകളുടെയും പൂര്‍ണ ഉത്തരവാദി ഞാന്‍ ആയിരിക്കും. ക്ഷമിക്കുക. 
ഐതരെയോപനിഷിത്തില്‍ അഞ്ചു ഖണ്ഡങ്ങള്‍ ഉണ്ട് അതിലെ പ്രഥമ ഖണ്ഡത്തിലെ ഒന്നാം ഗദ്യമായ "ഓം ആത്മാ വാ ഇദമേക എവാഗ്ര ആസീത്" എന്ന് തുടങ്ങി, നാല് ഗദ്യങ്ങള്‍ ആണ് ഹിരണ്യ ഗര്‍ഭ ഉത്ഭവത്തെ കുറിച്ച് പറയുന്നത്. 
ആദ്യ ശ്ലോകത്തില്‍ പരമാത്മാവിന്റെ സൃഷ്ടി സങ്കല്പത്തെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. 
ഇന്ന് കാണുന്ന ഈ ജഗത്തിനെ ഈ രൂപത്തില്‍ ആക്കുനതിനു മുന്‍പ് കാരണാവസ്ഥയില്‍ എകമാത്രമായ (വസ്തുവല്ല) പരമാത്മാവ്‌ മാത്രമേ ഉണ്ടായിരുന്നോളൂ. ആ സമയം പരബ്രഹ്മ പരമാത്മാവിനെ കൂടാതെ മറ്റൊന്നും ഇല്ലായിരുന്നു. അങ്ങനെ സൃഷ്ടിക്കായി പരമ പുരുഷനായ പരമാത്മാവ്‌ ചിന്തിച്ചു " ജീവികളുടെ കര്‍മ്മ ഫലം അനുഭവിക്കുനതിനു വേണ്ടി ഭിന്നങ്ങളായ ലോകങ്ങളെ ഞാന്‍ സൃഷ്ടിക്കും" എന്ന്. 
അങ്ങനെ പരമ പുരുഷനായ പരമാതാവ് അംഭസ്സ്, മരീചി, മര എന്നീ ലോകങ്ങളും ജലവും സൃഷ്ടിച്ചു. സ്വര്‍ഗ്ഗത്തിനും മുകളിലായി കാണുന്ന മഹ:, ജന: തപ:, സത്യലോകവും ഇവയുടെ ആധാരമായ ദ്യുലോകവും ആണ് അംഭസ്സ്. അതിനു താഴെയുള്ള അന്തരീക്ഷവും സൂര്യ ചന്ദ്ര താരഗണങ്ങലും കിരണങ്ങളും ചേര്‍ന്ന ലോകമാണ് മരീചി. അതിനും താഴെയായ പ്രിഥ്വി ലോകമാണ് (മൃത്വി ലോകം) മരം എന്നറിയപ്പെടുന്നത്. അതിനു താഴെ പാതാളം. പിന്നെ ത്രിലോകം, ചതുര്‍ദശ ഭുവനം, സപ്തലോകം അങ്ങനെ ഈ ജഗം മുഴുവന്‍ ആ പരം പുരുഷന്‍ പരമാത്മാവ്‌ സൃഷ്ടിച്ചു. 
സംരക്ഷണം കൂടാതെ ഈ ലോകങ്ങള്‍ക്കു നിലനില്‍ക്കാന്‍ സാധ്യമല്ല. അതിനാല്‍ ഇനി ലോകങ്ങളെ സംരക്ഷിക്കാന്‍ ലോകപാലകന്മ്മാരെ ആവശ്യമുണ്ട് എന്ന് ചിന്തിച്ച് പരമാത്മാവ് ജലം മുതലായ സൂഷ്മ മഹാഭുതങ്ങളില്‍ നിന്നും ഹിരണ്യമായ "പുരുഷനെ" പുറത്തെടുത്തു അതിനെ അംഗോപംഗങ്ങളാല്‍ യുകതമാക്കിയിട്ട് പ്രതിമ (വസ്തു) രൂപത്തിലാക്കി. ഇവിടെ "പുരുഷന്‍" എന്ന് ഉദ്ദേശിച്ചത് പരബ്രഹ്മത്തെയാണ്.
ഇപ്രകാരം ഹിരണ്യഗര്‍ഭ പുരുഷനെ സൃഷ്ടിച്ചിട്ട് അതിന്ടെ അംഗോപംഗങ്ങളെ സങ്കല്‍പ്പ രൂപമായ തപസു ചെയ്തപ്പോള്‍ ആ തപസിന്റെ ഫലമായി ഹിരണ്യഗര്‍ഭ പുരുഷ ശരീരം അല്ലെങ്കില്‍ ആ പരബ്രഹ്മം അല്ലെങ്കില്‍ ആ വസ്തു ഒരു അണ്ഡം പോലെ (ഒരു മുട്ട പോലെ) പൊട്ടി അതില്‍ മുഖവും വായുവും ഉണ്ടായി. പിന്നെ നസികയുടെ രണ്ടു ദ്വാരങ്ങള്‍ ഉണ്ടായി. പിന്നെ രണ്ടു നേത്രങ്ങള്‍ പ്രകടമായി. അതിനു ശേഷം കര്‍ണ്ണങ്ങളുടെ ദ്വാരങ്ങള്‍ ഉണ്ടായി. പിന്നെ ചര്‍മ്മം. അതില്‍നിന്നും രോമങ്ങള്‍. പിന്നെ ഹൃദയം. ഹൃദയത്തില്‍ നിന്നും മനസും ഉണ്ടായി. പിന്നെ നാഭി ഉണ്ടായി. നാഭിയില്‍ ഗുദെന്ദ്രിയവും പിന്നെ ലിംഗവും ഉണ്ടായി. 
തീര്‍ന്നില്ല..ആ പരബ്രഹ്മത്തിന്റെ ആ പരമ പുരുഷന്ടെ മുഖത്തില്‍ നിന്നും വാഗീന്ദ്രിയവും അതിന്ടെ അടിസ്ഥാന ദേവതയായ അഗ്നിയും, നസികയുടെ ദ്വാരത്തില്‍ നിന്നും പ്രാണവായുവും അതില്‍ നിന്നും വായു ഭഗവാനും അശ്വനീകുമാരന്മാരും ഉണ്ടായി. കണ്ണുകളില്‍ നേത്രേന്ദ്രിയവും അതില്‍ നിന്ന് അതിന്ടെ ദേവതയായ സൂര്യനും, ചെവിയില്‍ നിന്ന് ശ്രോതെന്ദ്രിയവും അതില്‍ നിന്ന് അതിന്ടെ ദേവതയായ ദിക്കുകളും, രോമത്തില്‍ നിന്നും ഔഷധങ്ങളും വനസ്പതികളും ഉണ്ടായി. പിന്നെ ഹൃദയത്തില്‍ നിന്നും മനസും അതില്‍ നിന്ന് അതിന്ടെ ദേവതയായ ചന്ദ്രനും, ഗുദെന്ദ്രിയത്തില്‍ നിന്ന് അപാനവായുവും അതില്‍ നിന്ന് മൃത്യു ദേവതയും, ലിംഗത്തില്‍ നിന്ന് വീര്യവും അതില്‍ നിന്ന് ജലവും ഉണ്ടായി. ലിംഗത്തിന്റെ ഉല്‍പത്തിയില്‍ നിന്നും ഉപസ്തെന്ദ്രിയവും അതിന്ടെ ദേവതയായ പ്രജാപതിയും ഉണ്ടായി. 
അങ്ങനെ പരമാത്മാവ്‌ സൃഷ്ടി കര്‍മ്മങ്ങള്‍ എല്ലാം നടത്തി ഹിരണ്യഗര്‍ഭനായി പരമപുരുഷനായി ശ്രീ വിരാട് വിശ്വകര്‍മ്മനായി ഈ ലോകത്തെയും നമ്മളെയുമെല്ലാം പാലിച്ചുകൊള്ളുന്നു.
ഓം വിരാട് വിശ്വകര്‍മ്മണേ നമ: 
ref: (ഉപനിഷത്തുകള്‍ - വി. ബാലകൃഷ്ണന്‍, ഡോ. ആര്‍ ലീലദേവി )

2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തിയോ വിശ്വകര്‍മ്മ ദിനമോ?


"നതം വിദ്യാതായ ഇമാജ്ജാ
നാന്യ ദുഷ്മാകിന്തരം ബഭുവ
നീ ഹോമേണ പ്രാവ്യതാ ജല്പ്യാ
ചാസൂത്യപാ ഉക്താ  ശാസ്ന്ജര്ന്തി"

"അല്ലയോ ജനങ്ങളെ.. ഈ കാണുന്ന ഭൂതലങ്ങളെ സൃഷ്‌ടിച്ച ആ  ദേവനെ നിങ്ങള്‍ അറിയുന്നില്ല. അറിയുമെന്ന് പറയുന്നത് അസത്യവും. ജീവനുള്ളവരും അഹങ്കാരികളുമായ നിങ്ങളും സര്‍വ്വ വേദാന്ത വേദ്യമായ ആ തത്വവും  തമ്മില്‍  വളരെ വെത്യാസം ഉണ്ട്. അജ്ഞാനം കൊണ്ട് മൂടപെട്ട നിങ്ങളത് അറിയുന്നില്ല." (ഋഗ്വേദം)  

അജ്ഞത...അജ്ഞത..എല്ലാം അറിയും എന്ന് കരുതുന്നവര്‍ ചിലപ്പോള്‍ ഒന്നും അറിയാത്തതുപോലെ പെരുമാറുന്നു. വിശ്വകര്‍മ്മ ജയന്തി എന്താണ് എന്നറിയാത്ത നമ്മുടെ ഒരു നേതാവ്, സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തി ആക്കാന്‍ മന്ത്രിക്കു  നിവേദനം കൊടുക്കുന്നു എന്നറിഞ്ഞു. നാളെ അദ്ദേഹം ഓണം ഏപ്രില്‍ 14 ആക്കണം എന്നും പറയുമോ എന്നാണു പേടി.

ഇനി വിഷയത്തിലേക്ക് കടക്കാം.

ഋഷി പഞ്ചമി എന്താണ് എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.  സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തിയോ വിശ്വകര്‍മ്മ ദിനമോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ ആരുമല്ല. എങ്കിലും ഇതു എഴുതണം എന്ന് തോന്നി.
ഏതൊരു വിശേഷ ദിവസത്തിനും എന്തെങ്കിലും ഐതീഹ്യമോ സാമുഹിക പ്രശനങ്ങലോ ഉണ്ടാവും എന്നത് തീര്‍ച്ചയാണ്. അങ്ങനൊരു സംഭവമാണ് **കൊല്ലവര്‍ഷം 1133 കന്നി മാസം ഒന്നാം തിയതി അതായത് 1958 സെപ്റ്റംബര്‍ 17 (നാമ്മുടെ ഭാരതീയ കലണ്ടര്‍ പ്രകാരം അന്ന് ഋഷി പഞ്ചമിയാണ്) ബീഹാര്‍ പട്നയില്‍ ഒരു വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ നടന്ന  ഋഷിപഞ്ചമി  / വിശ്വകര്‍മ്മ ജയന്തി പൂജ അല്ലെങ്കില്‍ ആഘോഷം.
ഭക്ത ജനങ്ങളായ തൊഴിലാളികളുടെയും  വിശ്വകര്‍മ്മജരുടെയും തിക്കും തിരക്കും 
നിയന്ത്രനാതീതം ആയപ്പോള്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ജനം അക്രമാസക്തം ആയപ്പോള്‍ പോലീസ് വെടിവെച്ചു. ആറോളം പേര്‍ വെടിയേറ്റ്‌ മരിച്ചു. പലര്‍ക്കും പരിക്കുകള്‍ പറ്റി. അങ്ങനെ ഉത്തര ഇന്ത്യയിലെ 
തൊഴിലാളികള്‍ ഈ ദിനം (സെപ്റ്റംബര്‍ 17 ) വിശ്വകര്‍മ്മ ദിനമായി പ്രഖ്യാപിച്ചു. അല്ലാതെ സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മാവ്‌ ജനിച്ച ദിവസം അല്ല. 
വിശ്വകര്‍മ്മ   ദിനത്തെ വിശ്വകര്‍മ്മ ജയന്തി ആക്കാന്‍ ശ്രമിക്കുന്നവര്‍ എന്ത് നേടി. കഴിഞ്ഞ 2 വര്ഷം മുന്‍പ്  വരെ മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍  ഋഷി പഞ്ചമി ദിവസം മുന്‍ പേജില്‍‍  പഞ്ചമുഖ ദേവന്റെ ചിത്രവും ഇന്ന് ഋഷി പഞ്ചമി-വിശ്വകര്‍മ്മ ജയന്തി എന്നും അച്ചടിച്ച്‌ വരുംമായിരുന്നു. നമ്മുടെ സഖടനകളും നേതാക്കന്‍ മാരും  വിശ്വകര്‍മ്മ ജയന്തി നടത്താന്‍ മത്സരിക്കുന്നത് കണ്ടു പത്രക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ ആയി അവര്‍ ആ പരിപാടി നിര്‍ത്തി.
വിശ്വകര്‍മ്മ ദേവന്റെ പിന്‍ഗാമികള്‍ എന്നവകാശപെടുന്ന നമ്മള്‍ തമ്മില്‍ തല്ലാതെ ഈ രണ്ടു ദിവസത്തിന്റെയും മഹത്വം മനസിലാക്കി അത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു മറ്റുള്ളവര്‍ക്ക് മാത്രക ആവുകയാണ് വണ്ടത്‌. അങ്ങനെ  വിശ്വകര്‍മ്മ ദിനം എന്താണെന്നും വിശ്വകര്‍മ്മ ജയന്തി എന്താണെന്നും മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കുകയും വേണം.

** Ref: Dr. നിലമ്പൂര്‍ കെ. ആര്‍ സി - വിശ്വകര്‍മ്മജര്‍ക്കൊരാമുഖം-2004.

2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

ഋഷിപഞ്ചമി ( വിശ്വകര്‍മ്മ ജയന്തി )

ഓം നമോ വിരാട് വിശ്വകര്‍മ്മണേ നമ:
കലണ്ടറിലും മറ്റും വിശ്വകര്‍മ്മ ജയന്തി  എന്ന് കാണുമ്പോള്‍ പലരും കരുതുക ഇത് വിശ്വകര്‍മ്മാവ്‌ ജനിച്ച ദിവസം
എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ദിനം, അതായത് ഓഗസ്റ്റ്, സെപ്റ്റംബര്‍  മാസങ്ങളില്‍  വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസമായ ഋഷിപഞ്ചമി ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ്.

അപ്പോള്‍ വിശ്വകര്‍മ്മാവിന് ജനന ദിവസം ഇല്ലേ എന്ന ചോദ്യം വരാം. ജനന ദിവസം തീര്‍ച്ചയായും ഉണ്ട്. പക്ഷെ സ്വയംഭൂ ആയ വിരാട് പുരുഷന്‍ വിശ്വകര്‍മ്മാവിന്ടെ ജനന ദിവസവും നാളും നാഴികയും ആര്‍ക്കാണ് ഗ്രഹിക്കാന്‍ കഴിയുക. ഒരു കുട്ടി ജനിച്ചാല്‍ അതിന്ടെ ജനന സമയം സ്വന്തം അമ്മയ്ക്കല്ലേ പറയാന്‍ കഴിയൂ. അമ്മയില്ലാതെ സ്വയംഭൂവായ പരമ പുരുഷന് അങ്ങനെ പിറനാള്‍ ഇല്ലാതായി. കോടാനുകോടി വര്ഷം ശബ്ദമായി പിന്നെ കോടാനുകോടി വര്ഷം പരമാണു ആയി, പിന്നെ ഹിരണ്യഗര്‍ഭനായി  കോടാനുകോടി വര്‍ഷങ്ങള്‍ പിന്നെ ഹിരണ്യഗര്‍ഭനില്‍  നിന്നും പരമ പുരുഷനിലേക്ക്. ഇതില്‍ ഏതെങ്കിലും ഒരു ദിനം അദ്ദേഹത്തിണ്ടെ ജനനം ആവാം. അത് എന്നാണ് എന്ന് കണ്ടെത്തുക അസാധ്യം.
   
ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷിപഞ്ചമി എന്നറിയപ്പെടുന്നത്.
കര്‍മങ്ങളില്‍  വന്നുപോയ പാപങ്ങള്‍ക്  പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികള്‍ക്ക് ഭഗവാന്‍ തണ്ടെ വിശ്വരൂപം ദര്‍ശനം നല്കി  അനുഗ്രഹിച്ചതിണ്ടെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
ഹൈന്ദവ ആഘോഷങ്ങളില്‍ പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല്‍ അഞ്ചാമത്തെ ദിവസം. വസന്ത പഞ്ചമി, നാഗപഞ്ചമി, ഋഷിപഞ്ചമി എന്നിങ്ങനെ ഒട്ടേറെ പഞ്ചമി ദിനാഘോഷങ്ങളുണ്ട്.
സപ്തര്‍ഷികളായ കശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്നി, വസിഷ്ഠന്‍ തുടങ്ങിയവരെ പൂജിക്കേണ്ട ദിവസമാണ് ഋഷിപഞ്ചമി എന്നതാണ് മറ്റൊരു വിശ്വാസം. ജ്യോതിഷ പ്രകാരം പ്രോഷ്ടപാദ മാസത്തിലെ ശുക്ളപഞ്ചമി മധ്യാഹ്നത്തിന് വരുന്ന ദിവസം സ്ത്രീകള്‍ രജോദോഷ പ്രായശ്ചിത്തമായി വ്രതം അനുഷ്ഠിക്കണമെന്ന് പറയുന്നുണ്ട്.
എന്തായാലും, പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവ് സ്വയംഭൂവായ വിശ്വബ്രഹ്മാവിനെ സ്മരിക്കുകയും പൂജിക്കുകയും ചെയ്യേണ്ട ദിവസമാണ് ഈ വരുന്ന സെപ്റ്റംബര്‍ 13 തീയതി  ഋഷിപഞ്ചമി അഥവാ വിശ്വകര്‍മ്മ ജയന്തി.
 ഓം നമോ വിരാട് വിശ്വകര്‍മ്മണേ നമ: 

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

വിശ്വകര്‍മ്മ ശ്ലോകം

വിശ്വകര്‍മ്മ ശ്ലോകം
പഞ്ച വക്രം ജടാജൂതം പഞ്ചദാസ വിലോചനം
സദ്യോജാതനനം ശ്വേതം വാമദേവം കൃഷ്ണകം
തത്പുരുഷം പീതവര്‍ണ്ണച്ച: ഈശാനം ശ്യാമ വര്‍ണകം
അഖോരം രക്ത വര്‍ണംച്ച: ശരീരം ഹേമവര്‍ണകം
ദശബാഹും മഹാകായം കര്‍ണ്ണ കുണ്ടല മണ്ടിതം
പീതാംബരം പുഷ്പമാല നാഗയജ്നോപവീതം
രുദ്രാക്ഷ മാലാഭരണം വ്യാഘ്രചര്മോത്തരീയം
അക്ഷ മാലാന്‍ച്ച: പദ്മനച്ച:  നാഗശൂല പിനാകിനം
ഡമരു വീണ ബാണംച്ച: ശംഖ ചക്ര കരാനവിതം
കോടിസൂര്യ പ്രതീകസമ സര്‍വജീവ ദയാപരം
ദേവ ദേവം മഹാദേവം വിശ്വകര്‍മ ജഗദ്‌ഗുരു:
പ്രസന്നവദനം  ധ്യായെ സര്‍വ വിഘ്നോപ ശാന്തയേ

അഭ്ഹെപസിതാര്‍ത്ഥ  സിദ്ധ്യര്തം  പുജതോ  യസ്സൂര്യ്രപി
സര്‍വവിഘ്ന ഹരം ദേവം സര്‍വവിഘ്ന വിവര്‍ജിതം
ആഃഊഃ  പ്രജാനാം ഭക്താനാം അത്യന്ത ഭക്തി പൂര്‍വകം
സൃജന്തം വിശ്വകര്‍മ്മാണം  നമോ  ബ്രഹ്മ പിതായച്ച:

പഞ്ചമുഖ ധ്യാനം
ഓം നം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര: പ്രജോതയാത്
ഓം നമോ ഭഗവതേ രുദ്രായ  നം ഓം പൂര്‍വ മുഖായ നമ:.
ഓം നം അഘോരേഭ്യോടഥ്   ഘോരേഭ്യോ ഘോരഘോരതരേഭ്യ: സര്‍വേഭ്യസ്സര്‍വ്വ സര്‍വേഭ്യോ നമസ്തു അസ്തൂ രുദ്രരുപേഭ്യ:
ഓം നമോ ഭഗവതേ രുദ്രായ മം ഓം ദക്ഷിണ മുഖായ നമ:.
ഓം ശിം സദ്യോജാതം പ്രപദ്യാമി സദ്യോജാതായ വൈ നമോ നമ: ഭവേഭവേ നാതിഭവേ ഭവസ്വാമാം ഭവോത്ഭാവായ നമ:
ഓം നമോ ഭഗവതേ രുദ്രായ ശിം ഓം പശ്ചിമ മുഖായ നമ:.
ഓം വം വാമദേവായ നമോ ജേഷ്ടായ നമശ്രേഷ്ടായ നമോ രുദ്രായ നമ കാലായ നമ: 
ഓം നമോ ഭഗവതേ രുദ്രായ വാം ഓം ഉത്തര മുഖായ നമ:. 
ഓം യം ഈശാനസ്സര്‍വ്വ വിദ്യാനാമീശ്വര സര്‍വ്വഭൂതാനാം ബ്രഹ്മധിപതി ര്‍ബ്രഹ്മണോടധിപതി ര്‍ബ്രഹ്മോ ശിവോ മേ അസ്തു സദാശിവോമ്
ഓം നമോ ഭഗവതേ രുദ്രായ യം ഓം ഊര്‍ധ്വ മുഖായ നമ:.